Sep 15, 2010

ജീവിതത്തിന്റെ വ്യാകരണനിയമങ്ങളിലും കോമ ഒരു അര്‍ദ്ധ വിരാമ ചിഹ്നം തന്നെയാണ്.

ജീവിതത്തിന്റെ വ്യാകരണനിയമങ്ങളിലും കോമ ഒരു അര്‍ദ്ധ വിരാമ ചിഹ്നം തന്നെയാണ്. ചലനമറ്റ ശരീരവുമായി ബാഹ്യലോകവുമായി പ്രതികരണം നഷ്ടപ്പെടുന്ന ഒരവസ്ഥ. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി, അവന്‍ ആശുപത്രി കിടക്കയില്‍ പുറംലോകവുമായി ബന്ധമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്ഷം ഒന്ന് കഴിഞ്ഞു. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്‌ അവന്റെ നിഷ്കളങ്കമായ സ്നേഹം അനുഭവിച്ചറിഞ്ഞവര്‍; മൈലുകല്‍ക്കിപ്പുറം ഈയുള്ളവനും.

സ്നേഹത്തിന്‍റെ ഊഷ്മളതയും ബന്ധങ്ങളുടെ തീവ്രതയും നാം തിരിച്ചറിയുന്നത് ജീവിത യാത്രയിലെ  ഇത്തരം ചില അര്‍ദ്ധവിരാമ വേളകളിലാണ്. ബന്ധങ്ങളുടെ കണ്ണികളില്‍ കാലം തീര്‍ക്കുന്ന  വിടവുകള്‍ ... നാമോര്‍ക്കുക, തിരക്ക്‌ പിടിച്ച ജീവിതവ്യാപാരങ്ങള്‍ക്കിടക്ക് പലതും നമുക്ക്‌ നഷ്ടപ്പെടുന്നുണ്ട്.

കക്ഷിരാഷ്ട്രീയത്തില്‍ പെട്ടവര്‍ക്ക്‌ മാത്രം ജയിച്ച് കയറാവുന്ന യുണിയന്‍ ജനറല്‍ സീറ്റുകളില്‍ എങ്ങനെ അവന്‍ ചരിത്രം തിരുത്തിയ ഭൂരിപക്ഷവുമായി ജയിച്ചു കയറി?  അതും തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍... ! ചിരിക്കാന്‍ മാത്രമറിയുന്ന അവന്റെ മനസ്സിന്റെ അകക്കാമ്പ്‌ അറിഞ്ഞവര്‍ക്ക് മറ്റു ബന്ധങ്ങള്‍ ഒരു തടസ്സമായില്ല.

മാഗസിന്‍ എഡിറ്റര്‍ ആയി തെരഞ്ഞെടുത്തപ്പോള്‍ എന്റെയടുത്ത് വന്നു അവന്‍ പറഞ്ഞു... ഇനിയെല്ലാം സാറിന്റെ കൈകളിലാണ് ...! അവന്റെ പ്രതീക്ഷകള്‍ കാക്കാനുള്ള പിന്നീടുള്ള എന്റെ  ശ്രമങ്ങള്‍ ... മാഗസിനില്‍ പകര്‍ത്തേണ്ട ബന്ധത്തിന്റെ ഉദാത്തമായ വാചകങ്ങള്‍ മനസിലും പകര്ത്താന്‍ കഴിഞ്ഞത് അത് കൊണ്ടായിരിക്കാം...

ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഇനി വിശ്രമമില്ല എന്നായിരുന്നു അവന്‍ തീരുമാനിച്ചത്. കാരണം സാമൂഹിക സേവനത്തിന്റെ ഒരു മനസ്സ്‌ അവനുണ്ടായിരുന്നു. അവര്‍ക്കെങ്ങിനെ വിശ്രമിക്കാന്‍ തോന്നും...അശരണരുടെ, അഗതികളുടെ, അബലരുടെ ജീവിതപ്രശ്നങ്ങള്‍, അവരുടെ ദുരിത ദുഃഖങ്ങള്‍ അകറ്റുവാനുള്ള അക്ഷീണ പരിശ്രമം ...

അത്തരം ഒരു യാത്രയിലാണല്ലോ അത് സംഭവിച്ചത്‌...ഒരു അര്‍ദ്ധ വിരാമം ...

നിങ്ങള്‍ അവന്നു വേണ്ടി പ്രാര്‍ഥിക്കണം... എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിക്ക് വേണ്ടി ...

കണ്ണീരോടെ,
ഓപണ്‍ തോട്സ്.

Sep 14, 2010

മതം, വിശ്വാസം: വേണ്ടത് ഒരു തുറന്ന സമീപനം - ഭാഗം 2...

മതങ്ങള്‍ യഥാര്ത്ഥ വിശ്വാസത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് എന്നത് അംഗീകരിക്കുക തന്നെ വേണം. അന്ത വിശ്വാസങ്ങളും, അനാചാരങ്ങളും, പൌരോഹിത്യവും, ചാതുര്‍വര്‍ണ്യവും ...ഇവയെല്ലാം സൃഷ്ടിക്കുന്ന കപട മതം ഭയാനകം തന്നെ ....


മതത്തിന്നു ചില മതിലുകള്‍ പണിത്‌ സ്വകാര്യതയുടെ ചില സ്വാര്ത്ഥ് രൂപം നല്കി നാം. പ്രസ്തുത താലപര്യങ്ങള്ക്ക് മുന്തൂക്കം നല്കി്യപ്പോള്‍ നിലപാടുകളിലും ഇടപാടുകളിലും കാപട്യം പ്രകടമായി. ഈ ദുരവസ്ഥ പൌരോഹിത്യം ശരിക്കും ചൂഷണം ചെയ്തു. ആചാരങ്ങള്‍ അനാചാരങ്ങളായി, വിശ്വാസങ്ങളില്‍ കലര്പ്പ് കടന്ന് അന്തവിശ്വാസം വര്ദ്ധിച്ചു. ചരിത്രത്തിന്റെ തനിയാവര്ത്ത്നം എന്നോണം രാഷ്ട്രീയവും മതമേലാളന്മാരുമായുള്ള അവിഹിത ബന്ധങ്ങള്‍ സംജാതമായി. സൃഷ്ടാവിനു അടിമപ്പെടണമെന്ന അടിസ്ഥാന തത്വം സാമ്പത്തിക താല്പര്യങ്ങളക്ക ടക്കമുള്ള താല്പര്യങ്ങള്ക്ക് കീഴടങ്ങി.

വായിക്കാനുള്ള പ്രഥമ ദിവ്യ സന്ദേശം ലഭിച്ച പ്രവാചകന്റെ അനുയായികള്‍ പ്രവാചകസരണി പിന്തുടര്ന്നില്ല. അത് കൊണ്ട് തന്നെ പഠനകാര്യങ്ങളിലെ പിന്നോക്കാവസ്ഥ സത്യത്തില്‍ ഒരു തരത്തില്‍ വൈരുദ്ധ്യമാണ്‌. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് പലവുരു ആവര്ത്തിച്ച ദിവ്യവചനങ്ങള്‍ ഉള്‍ക്കൊള്ളാത്തത് വിശ്വാസത്തെ അവഗണിക്കലാണ്.

മാനവസമൂഹത്തിന്റെ സന്മാര്ഗ്ഗ ദര്‍ശനമാകേണ്ടിയിരുന്ന വേദഗ്രന്ഥങ്ങള്‍ മതിലുകള്‍ക്കുള്ളില്‍ മാത്രമൊതുക്കി കെട്ടിപ്പൂട്ടി വച്ചു. പ്രകാശം പരത്തേണ്ട ആശയങ്ങള്‍ ഇരുട്ടില്‍ക്കിടന്ന്‍ നിര്ജജീവമായി. പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല. ഉപര്യുക്ത സ്വാര്ത്ഥ  വിചാരങ്ങളില്‍ നിന്നുമുടലെടുത്ത കപട വിശ്വാസങ്ങളുടെ പരിണിതഫലം മാത്രം.

ഏഴുത്തിന്റെ കൈപുണ്യത്താല്‍ അനുഗ്രഹീതനായ ശ്രീ. വാണിദാസ് എളയവൂര്‍ പരിശുദ്ധ ഖുര്‍ആനു മുന്നില്‍ വിനയാന്വിതനാവുകയും അതിന്റെ ലളിതസാരം നമുക്ക്‌ നല്കുകയും ചെയ്തത്‌, വിശ്വാസത്തിന്റെ വൈകൃതവല്ക്കരണത്തിന്റെ ഇരയാവുകായും, പിന്നീട് സത്യം തിരിച്ചറിയണമെന്ന ഒരു ദൃഢനിശ്ചയത്തില്‍ നിന്നുമായിരുന്നു. ‘ഞങ്ങളുടെ’ ഗ്രന്ഥം നിങ്ങള്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നു അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിച്ചിരുന്നു സഹപാഠിയായ മുസ്ലിം സുഹൃത്ത്.

നാമം കൊണ്ടും വേഷഭൂഷാദികള്‍ കൊണ്ടും അല്ല വിശ്വാസികളെ തിരിച്ചറിയേണ്ടത്, കര്മ്മം കൊണ്ടാണ്. മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? എന്ന് ഖുറാന്‍ ചോദിക്കുന്നു. ആരെ ക്കുറിച്ചാണിത്. നമസ്കരിക്കുന്നവരെ കുറിച്ച തന്നെ, പക്ഷെ അവന് അനാഥയെ ആട്ടിയകറ്റുന്നവനാണ്; അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.

തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും, പള്ളി ഭരണവും, പൌരോഹിത്യവും, അന്ത വിശ്വാസങ്ങളും, കൈ വെട്ടലും കാല്‍ വെട്ടലും ഇതൊന്നുമല്ല മതം. മതത്തെയും വിശ്വാസത്തെയും ശുദ്ധീകരിക്കണമെന്നു തോന്നുന്നവര്‍ അതിന്നു പുറത്ത്‌ വന്നു വിമര്‍ശിക്കലല്ല യുക്തി. വിശ്വാസത്തിന്റെ വെളിച്ചമുള്‍ക്കൊണ്ട ജീവിത മാതൃകകളിലൂടെയാണ്‌ അത് പ്രകടമാക്കേണ്ടത്..

(തുടരും)

Sep 8, 2010

..:: ഈദുല്‍ ഫിതര്‍ ആശംസകള്‍ ::..

ഇതു തയ്യാറാക്കി തന്നത് എന്‍റെ സുഹൃത്ത് ആശിഷ്.













Sep 6, 2010

മതം, വിശ്വാസം: വേണ്ടത് ഒരു തുറന്ന സമീപനം - ഭാഗം 1

അറിയപ്പെടുന്ന ബ്ലോഗര്‍ ആയ സുകുമാരന്‍ സാറിന്റെ ഒരു ബ്ലോഗില്‍ നടന്ന വളരെ ആരോഗ്യപരമായ സംവാദം (http://kpsukumaran.blogspot.com/2010/08/blog-post_22.html), പക്ഷെ പലരും മതം, വിശ്വാസം എനീ കാര്യങ്ങളിലെ വികലമായ ചില തെറ്റിദ്ധാരണകള്‍ പുലര്‍ത്തുന്നത് കൊണ്ട് മതമാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. പക്ഷെ ഈ വിഷയങ്ങളില്‍ ഒരു തുറന്ന സമീപനം വേണമെന്ന് ഓപണ്‍ തോട്സ് കരുതുന്നു.

**************

നല്ല ഒരു കുടുംബം, അച്ഛനും അമ്മയും മൂന്നു മക്കളും ..എല്ലാ കാര്യങ്ങളിലും നല്ല ചിട്ട, നല്ല പെരുമാറ്റം, ജാതി മത ഭേദമന്യ എല്ലാവരോടും നല്ല ബന്ധം, അനുസരണയുള്ള മക്കള്‍. അയല്‍പക്കക്കാരും അടുത്തരിയുന്നവരും എപ്പോഴും പറയും ...അയാളെ കണ്ടേ പഠിക്കണം...  ആ സ്ത്രീയെ കണ്ട് പഠിക്കണം .. ആ മക്കളെ കണ്ട് പഠിക്കണം ... 

അവരോട് അടുത്തറിഞ്ഞാല്‍ അറിയാം, അവരുടെ കുടുംബ ജീവിതത്തില്‍ ഒരു വ്യവസ്ഥയുണ്ട്. എല്ലാ കാര്യങ്ങളും കുടുംബ നാഥനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. അദ്ദേഹം എല്ലാ കാര്യങ്ങളും കണ്ടറിയുന്നു, ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു, നിയന്ത്രങ്ങള്‍ വേണ്ട സ്ഥലങ്ങളില്‍ അത് പാലിക്കുന്നു, കുടുംബ യോഗങ്ങളില്‍ പരസ്പരം തുറന്നു സംസാരിക്കുന്നു. നന്മ ആര്ജ്ജിക്കെണ്ടതിനെ കുറിച്ച്, തിന്മ വര്‍ജ്ജിക്കെണ്ടതിനെ കുറിച്ച് ..സഹജീവികളുമായുള്ള ബന്ധത്തെ കുറിച്ച്, അയല്പക്കത്തുള്ളവരെ സ്നേഹിക്കെണ്ടതിനെ കുറിച്ച് ...ടെലിവിഷനില്‍ ഹെയ്തിയിലെ ഭൂകമ്പം കണ്ട്കൊണ്ടിരിക്കെ, അടുത്ത ചാനലില്‍ അതേ സമയത്തുള്ള റിയാലിറ്റി ഷോ കാണണമെന്ന് പറഞ്ഞ മകളോട്, അവളെ സമീപത്തേക്ക് വിളിച്ചു വ്യക്തമായ കാരണങ്ങള്‍ സഹിതം നിരുത്സാഹപ്പെടുത്തിയപ്പോള്‍ വലിയ ഒരു സന്ദേശമാണ് നല്‍കിയത്...സഹജീവികളോടുള്ള ആര്‍ദ്രതയുടെ, സാമൂഹിക സേവനത്തിന്റെ ഫലങ്ങള്‍ ...അല്ലാതെ ഭൌതികതയുടെ നൈമിഷിക സുഖങ്ങള്‍ അല്ല നാം ആഗ്രഹിക്കെണ്ടത്.

അപ്പോള്‍ തങ്ങളെ സംരക്ഷിക്കുന്ന, സന്മാര്‍ഗത്തിന്റെ മാര്‍ഗത്തില്‍ നയിക്കുന്ന കുടുംബ നാഥനെ അനുസരിച്ച്  ജീവിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ ഒരു വ്യവസ്ഥയുണ്ടാകുന്നു. ഉദാത്തമായ ഒരു ജീവിത വ്യവസ്ഥ.

അപ്പോള്‍ സര്‍വലോക രക്ഷിതാവായ ഒരു നാഥനില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍, അവനെ അനുസരിച്ച് ജീവിക്കുമ്പോള്‍ സംജാതമാകുന്ന ഒരു ജീവിത വ്യവസ്ഥ, മതത്തെ നമുക്ക് അങ്ങനെ നിര്‍വചിക്കാം. പ്രപഞ്ച സൃഷ്ടികളില്‍ ശ്രേഷ്ടരായ മനുഷ്യര്‍ പോലും പരാശ്രയരാകുമ്പോള്‍ സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്ന ശക്തി ...അതല്ലേ നമ്മെ നിയന്ത്രിക്കുന്നത്. ഒരു കേന്ദ്രീകൃത ശക്തിയുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള ഒരു പ്രപഞ്ച വ്യവസ്ഥ. ഇവിടെ ചിട്ട, വ്യവസ്ഥ എല്ലാം അനുസരണയുടെ ഫലമായി ഉണ്ടാകുന്നതാണ്.

ചുരുക്കത്തില്‍ നമ്മുടെ രക്ഷിതാവിനോടുള്ള അനുസരണ,  അതനുസരിച്ചുള്ള ഒരു ജീവിത വ്യവസ്ഥ, അതാണ്‌ മതത്തിന്‍റെ കാതല്‍ ... അതിലെവിടെയാണ് അപകടം  നിറഞ്ഞു നില്‍ക്കുന്നത് ..!!!

നമുക്ക് ചര്‍ച്ച ചെയ്യാം ...

(ഇനി ഈ വിശ്വാസത്തെ സ്ഥാപിതവല്ക്കരിക്കാനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചപ്പോഴും ഉണ്ടായ ഭവിഷ്യത്ത് അതും ഗുരുതരമായിരുന്നു...ഭാഗം 2 ല്‍ ഇത് വിവരിക്കുന്നുണ്ട് ...)

Sep 2, 2010

30, 45 ആകുമ്പോള്‍ സംഭവിക്കുന്നത് ...!!!

45 ന്ന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നവരുടെ
ഉദ്ദേശശുദ്ധി ആരെങ്കിലും സംശയിച്ചാല്‍
അവരെ കുറ്റപ്പെടുത്താന്‍ നമുക്ക് കഴിയുമോ ?